നേട്ടം പ്രതീക്ഷിക്കാവുന്ന കമ്പനി
കഴിഞ്ഞ ദിവസം ഡിഫൻസ് അക്വിസിഷൻ കൗൺസിൽ യോഗത്തിൽ ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് 79000 കോടി രൂപ വകയിരുത്തുന്നതിനു തീരുമാനമായി. പ്രതിരോധ മേഖലയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനാണ് തുക അനുവദിച്ചിരിക്കുന്നത്. ഈ തീരുമാനം ഡിഫൻസ് മേഖലയിലെ വിവിധ കമ്പനികൾക്ക് നിരവധി നേട്ടങ്ങൾ നൽകും. എന്നാൽ ഏറ്റവും കൂടുതൽ നേട്ടം ലഭിക്കാൻ സാധ്യതയുള്ള ഒരു ഓഹരിയെ പരിചയപ്പെടാം.
പ്രീമിയർ എക്സ്പ്ലോസീവ്
മീഡിയം റേഞ്ച് സർഫെയ്‌സ് ടു എയർ മിസൈൽ പ്രോഗ്രാമിൽ കമ്പനിയാണ് പ്രധാന വിതരണക്കാരനായി ആയി പ്രവർത്തിക്കുന്നത്. MRSAM പ്രോഗ്രാമിനായുള്ള ഇന്ധന ആവശ്യകത 100 ശതമാനവും നൽകുന്നത് പ്രീമിയർ എനെർജിയാണ്. ഇന്ത്യൻ ആർമിയുടെ മിസൈലുകൾക്ക് ആവശ്യമായ എനർജി മെറ്റീരിയൽ നൽകുന്ന ഏക കമ്പനിയും പ്രീമിയർ എക്സ്പ്ലോസീവ് ആണ്. നിൽവിൽ MRSAM പദ്ധതി അതിന്റെ ആദ്യ ഘട്ടങ്ങളിലാണ്. പ്രീമിയർ എക്സ്പ്ലോസീവ് ഡി ആർ ഡി ഒ, ഭാരത് ഡയനാമിക്സ്, എന്നിവരുമായും സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.
MRSAM പദ്ധതിക്കാവശ്യമായ പ്രൊപ്പല്ലന്റുകൾ വികസിപ്പിക്കാൻ കമ്പനിക്ക് സാധിച്ചു. ഇത് കൂടാതെ എൽആർഎസ്എഎം, അസ്ത്ര പോലുള്ള പദ്ധതികൾക്കും സേവനങ്ങൾ നൽകാൻ കമ്പനിക്ക് സാധിക്കുന്നുണ്ട്. മിസൈൽ പദ്ധതിക്കാവശ്യമായ ആദ്യത്തെ പ്രൊപ്പല്ലന്റുകൾ നിർമിക്കുന്ന ആദ്യത്തെ സ്വകാര്യ കമ്പനി കൂടിയാണിത്. ഇത്തരത്തിലുള്ള ഉത്പന്നങ്ങൾ നിർമിക്കുന്നതിന് സങ്കീർണമായ സാങ്കേതിക വിദ്യകളാണ് ആവശ്യമായി വരുന്നത്. കൂടാതെ Department for Promotion of Industry and Internal Trade (DPIIT) Petroleum and Explosives Safety Organization (PESO) എന്നിവരുടെ ലൈസൻസും ആവശ്യമാണ്. അതായത് ഈ മേഖലയിലേക്ക് എത്തുന്നതിന് എളുപ്പമല്ല. നിലവിലെ MRSAM പദ്ധതി കമ്പനിയുടെ വളർച്ചയെ വലിയ തോതിൽ സ്വാധിനിക്കും. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതി കഴിഞ്ഞപ്പോൾ കമ്പനിയുടെ വരുമാനത്തിന്റെ 85 ശതമാനവും ഡിഫെൻസ് ആൻഡ് സ്‌പെയ്‌സ് സെഗ്മെന്റിൽ നിന്നുമാണ് ലഭിക്കുന്നത്.
രണ്ടാം പാദത്തിൽ കമ്പനിയുടെ ഓർഡർ ബുക്ക് 1297 കോടി രൂപയായി. കമ്പനിയുടെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ വരുമാനത്തിന്റെ 3.1 മടങ്ങാണിത്. വിപണിയിൽ 2797 കോടി രൂപ വിപണി മൂലധനമുള്ള സ്മാൾ ക്യാപ് കമ്പനിയാണിത്. ആർ ഒ സി ഇ 16 ശതമാനമായി തുടരുന്നു. നിലവിൽ കമ്പനിക്ക് 32 കോടി രൂപയുടെ കടം മാത്രമാണുള്ളത്. ആർ ഒ ഇ 12 ശതമാനമായും തുടരുന്നു. പ്രൊമോട്ടർമാർ 41 ശതമാനത്തിന്റെ ഓഹരികളാണ് കൈവശം വച്ചിട്ടുള്ളത്. വിദേശ നിക്ഷേപകർ ഒരു ശതമാനത്തിന്റെ ഓഹരികളാണ് വാങ്ങിയിട്ടുള്ളത്. എന്നാൽ ഡി ഐ ഐ 9 ശതമാനത്തിന്റെ ഓഹരികൾ കൈവശം വച്ചിട്ടുണ്ട്.
ഓഹരി വിപണിയിൽ 520 രൂപ നിരക്കിലാണ് ഓഹരി വ്യാപാരം ചെയുന്നത്. കഴിഞ്ഞ 4 വർഷക്കാലമായി ഓഹരി പോസിറ്റീവ് റിട്ടേൺ ആണ് നൽകിയിട്ടുള്ളത്. ഈ വർഷം ഒരു ശതമാനത്തിനടുത്ത് ഇടിവിലാണ് ഓഹരി റിട്ടേൺ നൽകിയിട്ടുള്ളത്.
വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും
Article credits goes to malayalam.economictimes.com
Disclaimer അറിയിപ്പ് : മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല.




Comment Form