യുദ്ധത്തില്‍ പരിക്കേറ്റ് ഇന്ത്യ
മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം ശക്തമാകുമ്പോള്‍ അതിന്റെ ആഘാതം ഇന്ത്യയുടെ സാമ്പത്തിക സംവിധാനത്തിലും വ്യക്തമായി പ്രതിഫലിക്കാന്‍ തുടങ്ങി. രൂപയുടെ മൂല്യം തകര്‍ന്നടിയുന്നത് തടയാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഒരാഴ്ച കൊണ്ട് ഏകദേശം 12 ബില്യണ്‍ ഡോളര്‍ (1.10 ലക്ഷം കോടി രൂപ) വിപണിയില്‍ ഇറക്കിയതായി റിപ്പോര്‍ട്ടുകള്‍.
ആഗോള ബ്രോക്കറേജ് സ്ഥാപനമായ യു.ബി.എസ് മുന്നറിയിപ്പ് നല്‍കുന്നത് എണ്ണവില കുത്തനെ ഉയര്‍ന്നാല്‍ ഇന്ത്യന്‍ ബാങ്കുകളുടെ ലാഭക്ഷമതക്കും തിരിച്ചടിയുണ്ടാകാമെന്നാണ്. ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെ നടക്കുന്ന യുദ്ധം ഇന്ത്യയിലെ കറന്‍സി മാര്‍ക്കറ്റ്, ബാങ്കിംഗ് മേഖല, സാമ്പത്തിക വളര്‍ച്ച എന്നിവയെ നേരിട്ട് ബാധിക്കാമെന്നതാണ് ഇപ്പോഴത്തെ സൂചന. അഥവാ, ഓഹരി വിപണിയിലും സ്വര്‍ണ വിലയിലുമൊക്കെ പ്രതിഫലിക്കുന്നത് പ്രശ്‌നത്തിന്റെ ചെറിയൊരംശം മാത്രം.
കണ്ണ് ഇപ്പോള്‍ യുദ്ധത്തില്‍
മിഡില്‍ ഈസ്റ്റ് സംഘര്‍ഷം എത്രത്തോളം നീളും എന്നതാണ് ഇപ്പോള്‍ വിപണികള്‍ ശ്രദ്ധിക്കുന്നത്. സംഘര്‍ഷം ദീര്‍ഘകാലം തുടര്‍ന്നാല്‍ എണ്ണവില ഉയര്‍ന്ന നിലയില്‍ തുടരുമെന്നതാണ് ആശങ്ക. അങ്ങനെ സംഭവിച്ചാല്‍ രൂപയുടെ സ്ഥിരത, പണപ്പെരുപ്പം, ബാങ്കിംഗ് മേഖലയിലെ വളര്‍ച്ച എന്നിവക്ക് കൂടുതല്‍ സമ്മര്‍ദം നേരിടേണ്ടി വരും. റിസര്‍വ് ബാങ്കിന്റെ ഇപ്പോഴത്തെ വന്‍ ഇടപെടല്‍ രൂപയെ സ്ഥിരതയിലേക്ക് തിരിച്ചു കൊണ്ടുവന്നെങ്കിലും, യുദ്ധം കൂടുതല്‍ രൂക്ഷമാകുകയും എണ്ണവില വീണ്ടും കുതിക്കുകയും ചെയ്താല്‍ ഇന്ത്യയുടെ സാമ്പത്തിക സംവിധാനത്തിന് മുന്നില്‍ കൂടുതല്‍ വലിയ പരീക്ഷണങ്ങളുണ്ടാകാമെന്നാണ് വിലയിരുത്തല്‍. പ്രവാസികള്‍ നേരിടുന്ന പ്രതിസന്ധികള്‍, അതു വേറെ.
വിവരങ്ങൾ സമാഹരിച്ചത് dhanamonline ൽ നിന്നും
Article credits goes to dhanamonline
Disclaimer അറിയിപ്പ് : മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല.




Comment Form