Popular Post

8,600% റിട്ടേൺ നൽകിയത് 5 വർഷത്തിൽ
Stock Market

8,600% റിട്ടേൺ നൽകിയത് 5 വർഷത്തിൽ

നിക്ഷേപകർക്ക് നൽകിയത് ലോട്ടറി നേട്ടം!
Stock Market

നിക്ഷേപകർക്ക് നൽകിയത് ലോട്ടറി നേട്ടം!

.
Stock Market

.

2 സെഷനുകൾ കൊണ്ട് 730 രൂപയിൽ നിന്ന് 470 രൂപയിലേക്ക് തകർന്ന് ഈ ഓഹരി .. എന്താണ് സംഭവിച്ചത്?

2 സെഷനുകൾ കൊണ്ട് 730 രൂപയിൽ നിന്ന് 470 രൂപയിലേക്ക് തകർന്ന് ഈ ഓഹരി .. എന്താണ് സംഭവിച്ചത്?

പിജി ഗ്രൂപ്പിന്റെ ഫ്ലാഗ്ഷിപ്പ് കമ്പനിയായ പിജി ഇലക്ട്രോപ്ലാസ്റ്റ് ഓഹരികൾ കഴിഞ്ഞ രണ്ട് സെഷനുകളായി വലിയ വില്പന സമ്മർദ്ദമാണ് നേരിടുന്നത്. ഇന്നും ആദ്യ മിനിറ്റുകളിൽ ലോവർ സർക്യുറ്റിലെത്തി. വെള്ളിയാഴ്ച ഓഹരിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കനത്ത ഇടിവാണ് ഉണ്ടായത്. വെള്ളിയാഴ്ച ഒറ്റ സെഷനിൽ മാത്രം 23% നഷ്ടമാണ് രേഖപ്പെടുത്തിയത്. എന്താണ് ഓഹരിക്ക് സംഭവിക്കുന്നത്?


കഴിഞ്ഞ ദിവസം റിസൾട്ട് പ്രഖ്യാപിച്ചതിനു പിന്നാലെ മാനേജ്‌മെന്റ് നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ ഓഹരിക്ക് തിരിച്ചടിയാകുന്നത്. ഈ വർഷം അത്ര വരുമാനം ഉണ്ടാക്കാൻ കമ്പനയ്ക്ക് കഴിയില്ല എന്നാണ് മാനേജ്‌മെന്റ് പറഞ്ഞത്. വരുമാനം മാത്രമല്ല ലാഭവും ഈ വർഷം കഴിഞ്ഞ തവണ ഉണ്ടായതിനേക്കാൾ കുറവായിരിക്കും എന്നാണ് പറയുന്നത്.


എന്ത് കൊണ്ടാണ് ലാഭവും , വരുമാനവും ഒകെ കുറയും എന്ന് കമ്പനി കണക്കാക്കുന്നത് എന്ന് നോക്കാം. ഇത്തവനാട് ജൂൺ പാദത്തിൽ തന്നെ ഇതിന്റെ പ്രത്യാഘാതങ്ങൾ ഓഹരിയിൽ കണ്ടു തുടങ്ങിയിട്ടുണ്ട് . കാരണം ജൂൺ പാദത്തിൽ ലാഭം വാർഷികാടിസ്ഥാനത്തിൽ 20% ഇടിഞ്ഞു. മാർച്ച് പാദം വച്ച് നോക്കുകയാണെങ്കിൽ 54% കുറവാണു ലാഭത്തിൽ ഉണ്ടായത്. വരുമാനം കഴിഞ്ഞ വർഷത്തെ ജൂൺ പാദം വച്ച് നോക്കുമ്പോൾ 14% വർധിച്ചിട്ടുണ്ടെങ്കിലും മാർച്ച് പാദം വച്ച് നോക്കുമ്പോൾ 21% ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സപ്പോർട്ട് ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടേണ്ട നമ്പർ 
80752 61549 (Whatsapp Only)

എന്താണ് കമ്പനി ഇപ്പോൾ നേരിടുന്ന പ്രശ്‍നം?
ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ നിർമാണമാണ് കമ്പനി നടത്തുന്നത് എന്ന് നമുക്കറിയാം. അതെ പോലെ പ്ലാസ്റ്റിക് മോൾഡിങ് സേവനവും ചെയുന്നുണ്ട്. വിവിധ ബ്രാൻഡുകൾക്കാണ് കമ്പനി തങ്ങളുടെ ഉത്പന്നവും സേവനവും നൽകുന്നത്. ഇപ്പോൾ ഇലക്ട്രോണിക് കൺസ്യൂമർ മേഖലയിൽ ഡിമാന്റിൽ വലിയ കുറവാണു കമ്പനികൾ നേരിടുന്നത്. ഉദാഹരണത്തിന് കാലവർഷം തുടങ്ങിയത് എസിയുടെ ഡിമാന്റിൽ കാര്യമായി പ്രതിഫലിച്ചിട്ടുണ്ട്. ഇതോടെ കമ്പനികളുടെ കീഴിൽ ഇൻവെന്ററി ക്രമാതീതമായി വർധിച്ചു. ഉത്പന്നങ്ങൾ വിറ്റു പോകാത്തത് കൊണ്ട് പുതിയ ഉത്പന്നങ്ങൾക്കുള്ള ഓർഡറുകൾ കുറഞ്ഞു. ഇത് കമ്പനിയെ കാര്യമായി ബാധിച്ചു. ഈ പ്രതിസന്ധി ഇപ്പോഴും തുടരുന്നത് തന്നെയാണ് കമ്പനിക്ക് കൂടുതൽ വെല്ലുവിളിയാകുന്നത്.


മാനേജ്‌മെന്റ് പറയുന്നത്

ഈ സാഹചര്യത്തിൽ മാനേജ്‌മെന്റ് വിചാരിക്കുന്നത് ഈ വർഷം പിജി ഗ്രൂപ്പിന്റെ വരുമാനത്തിൽ 17-19% വളർച്ച മാത്രമേ ഉണ്ടാവുകയുള്ളു എന്നാണ്. ഇതിനു മുൻപ് 30 ശതമാനത്തോളം വളർച്ച കൈവരിച്ചേക്കും എന്ന് പറഞ്ഞ സ്ഥാനത്താണ് ഇത്രയും കുറഞ്ഞ അനുമാനം പങ്കു വക്കുന്നത്. ലാഭം നോക്കാം. ഈ വർഷം 3 -7% ലാഭ വളർച്ച ഉണ്ടാകും എന്നാണ് കമ്പനി ഇപ്പോൾ കരുതുന്നത്. എന്നാൽ 40 ശതമാനത്തോളം ഉണ്ടാകും എന്ന് മുൻപ് പറഞ്ഞിരുന്നു. കമ്പനിയുടെ മാത്രം ബിസിനസ്സ് വരുമാനത്തിൽ 17-21% വളർച്ച മാത്രമേ ഉണ്ടാവുകയുള്ളു എന്ന് കണക്കാക്കുന്നു. ദീർഘ കാലത്തേക്ക് ഈ പ്രശ്‍നം തുടരില്ല എന്നുള്ളതിനാൽ ഭാവിയിൽ വളർച്ച സാധ്യത ഉണ്ട് എന്ന് മാനേജ്‌മെന്റ് ഓർമിപ്പിക്കുന്നു. ബിസിനസിൽ അത്ര മുന്നേറ്റം ഉണ്ടാകാൻ സാധ്യതയില്ലാത്തതിനാൽ 700 -750 കോടി രൂപയുടെ നിക്ഷേപം മാത്രമേ വിപുലീകരണത്തിനായി നിക്ഷേപിക്കു എന്ന് കമ്പനി തീരുമാനിച്ചിട്ടുണ്ട്.


അനലിസ്റ്റുകൾ പറയുന്നു

ഒരു ദീർഘ കാല നിക്ഷേപകൻ സംബന്ധിച്ച് ഈ ഇടിവ് ഭയപ്പെടേണ്ടതില്ല എന്നാണ് പൊതുവെയുള്ള അനുമാനം. ഇൻവെന്ററിയിൽ തുടരുന്ന വെല്ലുവിളിയും, വർധിച്ചു വരുന്ന മത്സരവുമാണ് തിരിച്ചടിയാകുന്നത്. എങ്കിലും ഈ മേഖലയിൽ ഒറിജിനൽ എക്വിപ്മെന്റ് മാനുഫാക്ച്ചർ ആയതിനാൽ കമ്പനി നേരിടുന്ന ഈ പ്രതിസന്ധി താല്കാലികമാണ്.
റിസൾട്ടിന് ശേഷം ഓഹരിയിൽ കവറേജ് നൽകിയ 11 അനലിസ്റ്റുകളിൽ 7 അനലിസ്റ്റുകളും ഓഹരി മുന്നേറും എന്നാണ് കരുതുന്നത്. ഒരു അനലിസ്റ്റ് മാത്രമാണ് സെൽ എന്ന ശുപാർശ നൽകുന്നത്.

പ്രമുഖ ബ്രോക്കറേജ് ആയ നുവാമ ഓഹരിയുടെ ടാർഗറ്റ് വില വെട്ടി കുറച്ചു. ഓഹരി 710 രൂപ വരെ എത്തിയേക്കാം എന്നാണ് കരുതുന്നത്. മുൻപ് നൽകിയ ടാർഗറ്റ് വിലയിൽ നിന്നും 35% ആണ് ഇപ്പോൾ വെട്ടിക്കുറച്ചത്.

ഓഹരി വിപണിയിൽ

ഇന്ന് വിപണിയിൽ ആദ്യ മണിക്കൂറിൽ തന്നെ 473 രൂപയിലേക്ക് ഓഹരി തകർന്നു. ഇതോടെ ഓഗസ്റ്റിൽ മാത്രം 38% നഷ്ടമാണ് ഓഹരിയിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ രണ്ട് സെഷനുകൾ കൊണ്ട് മാത്രം ഓഹരി 730 രൂപയിൽ നിന്നും 470 രൂപയിലേക്ക് ഇടിഞ്ഞു.

വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും 
Article credits goes to malayalam.economictimes.com

Disclaimer അറിയിപ്പ് :  മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും  ഉത്തരവാദികളല്ല.


Comment Form